Saturday, August 22, 2015

കളിവിളക്കിൻ തിരി തെളിഞ്ഞു
കേളികൊട്ടുണർന്നുയർന്നൂ
തിരനോട്ടമാടി  തിമിർത്തൂ
തിരശ്ശീല മെല്ലെയൂർന്നു വീണു ..

നഖമുള്ള കൈകൾ കണ്ടൂ
സ്വർണ്ണ പ്രഭ തൂകും മകുടം കണ്ടു
കണ്ണഞ്ചും കാഞ്ചന പ്രഭ തൂകി രൂപങ്ങൾ
മറ നീക്കി തെളിഞ്ഞു നിന്നൂ ....

വേഷങ്ങൾ മാറി ,ഭാവങ്ങൾ മാറി
അഭിനയ നടന കലയുടെ നവ നവ
കഥകളി മുദ്രകൾ ചുവടു വെച്ചു
മലയാള നാടിനു പെരുമയായി ....
പേരും പെരുമയുമായ് ....

Friday, August 21, 2015

പ്രാകൃത ചികിത്സാ രീതികൾ

പ്രാകൃത ചികിത്സാ രീതികൾ എന്ന വിഭാഗത്തിൽ പെടുത്തി പല വിധ രോഗ ചികിത്സകളും നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട് .ഒറ്റമൂലി ,യൂനാനി ,നാട്ടു വൈദ്യം ,കാട്ടു വൈദ്യം തുടങ്ങി പ്രകൃതി ചികിത്സയുടെ പല പല വക ഭേദങ്ങൾ ....എന്നാൽ ഈ  അടുത്തിടെ മാത്രം കേട്ട് പരിചയമുളള ഒരു ചികിത്സാ സമ്പ്രദായം ആണ് ഉലക്ക ഉരുട്ടൽ ചികിത്സ.ഇതെന്താണ് സംഭവം എന്ന് കേട്ടപ്പോൾ മനസ്സിലായില്ല ..ചികിത്സ കഴിഞ്ഞു വന്ന ഒരാൾ പറഞ്ഞാണ് അറിയാൻ കഴിഞ്ഞത് .ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങളൊക്കെ മാറുമത്രേ ...രോഗിയുടെ ശരീരത്തിൽ ഉലക്ക വെച്ച് രണ്ടുപേർ നീര് പിഴിഞ്ഞെടുക്കുന്നത് പോലെ ശരീരത്തിലെ ദോഷങ്ങൾ പുറത്തു ചാടിച്ചു കളയും .രോഗിയുടെ കൂടെ പോയ ആളും ചികിത്സക്ക് വിധേയനായി ..പക്ഷേ അയാളുടെ നിലവിളി കിലോമീറ്ററുകൾ അപ്പുറം കേൾക്കാൻ പാകത്തിൽ ആയി എന്ന് മാത്രം ..ചികിത്സ മുഴുമിപ്പിക്കാതെ അയാൾ നിർത്തി .


ഇത് എന്ത് തരം ചികിത്സയാണെന്ന് കേട്ടപ്പോൾ മനസ്സിലായില്ല ..ഇപ്പോഴും ..അറിയാവുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരിക ...

ഇത്തരത്തിലുള്ള ചികിത്സാ കേന്ദ്രങ്ങൾ ഉൾനാടുകളിൽ പ്രവർത്തിക്കുന്നുണ്ട് .പാവപ്പെട്ട ആളുകളെ അസുഖങ്ങൾ മാറുമെന്ന് പറഞ്ഞു കബളിപ്പിച്ചു ഇത്തരം ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നു ...

അക്ഷരങ്ങളിലൂടെ അല്ലാത്ത ആശയവിനിമയം ഒരുപാട് തെറ്റിദ്ധാരണകൾ വരുത്തിവെക്കുന്നു ..തന്മൂലം ആരുടെയൊക്കെയോ കൈകളിലെ കളിപ്പാവകൾ ആയി സാധാരണക്കാർ മാറുകയും ചെയ്യുന്നു .നിരപരാധികളെ കരുവാക്കി ,മറയാക്കി സൂത്രശാലികൾ തന്ത്രങ്ങൾ മെനയുന്നു .വാക്കുകൾ ഉപയോഗിക്കുവാനുള്ളതാണ് .അവ വ്യങ്ങ്യാർതമായി ചിത്രീകരിച്ചു സ്വന്തം ഭാവനകൾ അനുസരിച്ച് ചിന്തിക്കുവനുള്ളതല്ല .പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ മാത്രമേ അതനുസരിച്ച് പ്രവർത്തിക്കാവൂ .അതിനു അക്ഷരങ്ങളേക്കാൾ നല്ല ഉപാധിയില്ല ...വസ്തുതകൾ സ്വന്തം ഭാവന അനുസരിച്ച് ചിത്രീകരിക്കുന്നത് പ്രോത്സാഹാനർഹമല്ല.പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത് ,കള്ളങ്ങൾ തന്നെയാണ് .സത്യം വാക്കുകളിൽ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത് .അതുകൊണ്ട് തന്നെയാവാം വാക്കുകളെ പലരും ഭയത്തോടെ വീക്ഷിക്കുന്നതും .ആരുടെ സൃഷ്ടി ആയാലും ,മിക്കവരും അവരറിയാതെ  ആ സൃഷ്ടിക്കുള്ളിലെ കഥാപാത്രങ്ങൾ ആയി മാറിപ്പോവുകയും ,ദുഃഖങ്ങൾ ,അപമാനം തുടങ്ങിയവ അനുഭവിക്കാൻ ഇടവരികയും ചെയ്യുന്നു .ആ ദുഖങ്ങളെ ചിലർ തങ്ങളുടെ അഭിലാഷ പൂർത്തീകരണത്തിനു ള്ള  ഉപാധിയായി മാറ്റുകയും ചെയ്യുന്നു .അതുമാത്രമല്ല നാളെക്കുള്ള വലിയൊരു വാൾ അവരുടെ തലക്കു മുകളിൽ തൂക്കിയിടുകയും ചെയ്യുന്നു .ആളും പേരും ഒന്നുമില്ലാതെ ഒഴുകുന്ന ഒരേ ഭാവന ഓരോരുത്തരുടെയും മനസ്സിൽ വ്യത്യസ്ഥ മുഖങ്ങൾ വരയ്ക്കുന്നു .

വെറും ഒരു വീട്ടമ്മ മാത്രമായ ഞാനിവിടെ കണ്ട കാഴ്ചകൾ കുറിച്ചെന്നു മാത്രം .ഞാനറിയാതെ മറ്റാരൊക്കെയോ ആയി ഞാൻ മാറിയ കാഴ്ച്ചകൾ കണ്ട് അമ്പരന്നു നിന്ന ദിവസങ്ങളിലെ കുറച്ചു യാഥാർത്ഥ്യം .ഇപ്പോഴും ഞാനന്വേഷിച്ചു കൊണ്ടിരിക്കുന്നു "ആരാണ് ഞാൻ "?ഞാനെങ്ങനെ ഞാനായി ?ഞാനെങ്ങനെ ഞാനല്ലാതായി ?




Saturday, July 4, 2015

തെരഞ്ഞെടുത്ത കവിതകൾ 1965- 1998"മലയാളം "(ആദ്യ ഖണ്ഡം )- സച്ചിദാനന്ദൻ

ഭൂമിയുടെ പുഴകൾക്കും കനികൾക്കുംമുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിൾക്കൊടി 

വേദനയുടെ ധന്യ മൂർച്ചയിൽ സ്വയം വളർന്ന് 
എന്നെ ഉലുവയുടെയും വെളുത്തുള്ളിയുടെയും 

തീക്ഷ്ണ സുഗന്ധങ്ങളിലെക്കാനയിച്ചവൾ 
വെളിച്ചത്തിന്റെ അപ്പൂപ്പൻ താടികൾ കൊണ്ട് 

ഉണ്ണിയുടലിലെ ഈറ്റു ചോര തുടച്ച് 
മാമ്പൂ മണത്തിൽ സ്നാനപ്പെടുത്തിയവൾ 

പൊന്നും വയമ്പും കൊണ്ട് എന്റെ നാവിൻ തുമ്പിൽ 
ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകർന്നവൾ 

ഇരയിമ്മന്റെ താരാട്ടും ഉണ്ണായിയുടെ പദങ്ങളും കൊണ്ട് 
എന്നെ സ്വപ്നങ്ങളിലേക്കുറക്കി ക്കിടത്തിയവൾ 

വിരൽത്തുംബിൽപ്പിടിച്ചു മണലിന്റെ വെള്ളിക്കൊമ്പിൽ 
ഹരിശ്രീയുടെ രാജമല്ലികൾ വിടര്ത്തിയവൾ 

അച്ഛനോടും സൂര്യനോടുമൊപ്പം കിഴക്കു പുറത്തുദിച്ച് 
വ്യാകരണവും കവിതയും കാട്ടി 

എന്നെ ഭയപ്പെടുത്തി പ്രലോഭിപ്പിച്ചവൾ 
എന്റെ സ്ലെയ്ട്ടിൽ വിടർന്ന വടിവുറ്റ മഴവില്ല് 

എന്റെ പുസ്തകത്താളിൽ പെറ്റു പെരുകിയ മയിൽ‌പ്പീലി 
എന്റെ ചുണ്ടുകളിലെ മധുരച്ചവർപ്പുറ്റ ഇലഞ്ഞിപ്പഴം 

വഴിയരികിൽ ഞാൻ കേട്ടു വളർന്ന നിരന്തര ഖരഹര പ്രിയ 
സ്വരങ്ങളിലൂടെ തേനും വ്യന്ജനങ്ങളിലൂടെ ഇരുമ്പുമൊഴുക്കുന്ന 

അമ്പത്തൊന്നു കമ്പികളുള്ള വീണ 
ഞാറ്റുവേലയിൽ നിന്നു ഞാറ്റു വേലയിലേക്ക് പോകുന്ന 

കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലം 
അറിവും ആടലോടകവും മണക്കുന്ന 

പഴമൊഴികളുടെ നിറനിലാവ് 
പാമ്പിൻ മാളങ്ങൾ നിറഞ്ഞ കടങ്കഥ കളുടെ 

നൂണു പോകേണ്ട മൈലാഞ്ചി വഴികൾ 
സന്ധ്യകളിൽ അഗ്നി വിശുദ്ധയായി 

കനക പ്രഭ ചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാ മാതാവ് 
പച്ചയും കിരീടവുമണിഞ്ഞ് അരമണിയും ചിലമ്പും കിലുക്കി 

ഞങ്ങൾ നേടിയ വാടാത്ത കല്യാണ സൗഗന്ധികം 
ഉത്സവ പ്പിറ്റെന്നത്തെ പുലരിമയക്കത്തിൽ 

ചേങ്കല മുഴക്കത്തോടൊപ്പം കാതുകളിൽ പൂത്തു നിന്ന 
സാമ്യമകന്നോരുദ്യാനം 

ക്ഷീര സാഗരശയനന്റെ നാഭിയിൽ മുളയെടുത്തു 
സ്വാതിയുടെ സംഗീത സരോരുഹം 

ആലിൻ ചോട്ടിലെ എണ്ണമറ്റ മേളത്തിരകളിൽ 
ആലിലയിൽ പൊന്തിക്കിടന്ന ചൈതന്യം 

സോളമന്റെ താഴ്വരയിലെ ഹംസ ശുഭ്രയായ ലില്ലി 
മോശക്കൊപ്പം പ്രവചിച്ചവൾ ,ദാവീദിനൊടോ ത്ത് 

കാളക്കൂറ്റന്മാരുടെ കൊംബിൽനിന്നു കരഞ്ഞവൾ 
പുറപ്പെട്ടവൾ ,ക്രൂശിക്കപ്പെട്ടവൾ ,ഉയിർത്തെഴുന്നേറ്റവൾ 
മലയാളം 

Friday, July 3, 2015

യാത്രാമൊഴി -കുമാരനാശാൻ

ഇനി യാത്ര പറഞ്ഞിടട്ടെ ഹാ !
ദിന സാമ്രാജ്യ പതേ !ദിവസ്പതേ !
അനിയന്ത്രിത ദീപ്തിയാം കതിർ -
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ .

സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചി കേശനായ്
ലസിത സ്മിതനായ ചന്ദ്രികാ -
ഭസിതസ്നാത !മൃഗാങ്ക !കൈതൊഴാം .

അതിഗാഡ തമസ്സിനെത്തുര -
ന്നെതിരെ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടു മുഡു ക്കളെ !പരം
നതി നിങ്ങൾക്കതി മോഹനങ്ങളേ !

സ്വയമന്തിയിലും വെളുപ്പിലും
നിയതം ചിത്രവിരിപ്പു നെയ്തുടൻ
വിയദാലയ വാതിൽ മൂടുമെൻ -
പ്രിയ സന്ധ്യേ !ഭവതിക്കു വന്ദനം .

രമണീയ വനങ്ങളേ !രണൽ -
ഭ്രമര വ്യാകുലമാം സുമങ്ങളേ !
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്ര ചൊൽവൂ ഞാൻ .

അതിരമ്യ ബഹിര്ജ്ജഗത്തൊടി -
ന്നഥവാ വേർ പിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനു ചേരുമെൻ മനോ -
രഥ മിഭംഗി കളോടു മൈക്യമാം .

ജനയിത്രി !വസുന്ധരേ !പരം
തനയസ്നേഹമോടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ച ഭൂവിലേ -
ക്കനഘേ !പോവതു ഹന്ത !കാണ്മൂ ഞാൻ .

ഗിരി നിർത്ധര ശാന്തി ഗാനമ -
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരു ഗുല്മ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെ മേൽ .

മുകളിൽ കള നാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും
മുകിൽ പോലെ നിരന്നു മിന്നുമ -
ത്തകടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും

അതുമല്ലയി !സാനുഭൂവിലെ -
പ്പുതു രത്നാവലി ധാതു രാശിയും
കുതുകം തരുമെന്നുമല്ലഹോ !
പൊതുവിൽ സർവ മതെന്റെയായിടും !

സസുഖം ഭവദങ്ക ശയ്യമേൽ
വസുധേ ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷ്പ്തിയിൽ -അല്ലയല്ലയെൻ
പ്രസുവേ !കൂപ്പിയുണർന്നു പോങ്ങിടും.

തടിനീ ജല ബിംബിതാങ്കിയായ്
ക്ഷമയെക്കുംബിടുവോരു താര പോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാ -
നമലേ !ദ്യോവിലുയർന്ന ദീപമാം .

"പ്രിയ രാഘവ"!വന്ദനം ഭവാ -
ന്നുയരുന്നു ഭുജശാഖ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോടിയാം
സ്വയമദ്യോവിലോരാശ്രയം വിനാ .

കനമാർന്നെഴു  മണ്ഡമണ്ഡലം
മെനെയും മണ്ണിവിടില്ല താഴെയാം
ദിനരാത്രികളറ്റു ശാന്തമാ -
മനഘ സ്ഥാന മിതാദി ധാമമാം .

രുജയാൽ പരിപക്വ സത്വനായ്
നിജ ഭാരങ്ങളൊഴിഞ്ഞു ധന്യയായ്‌
അജപൗത്ര !ഭവാനുമെത്തുമേ
ഭജമാനൈക വിഭാവ്യമിപ്പദം !"


                                                കുമാരനാശാൻ

Wednesday, July 1, 2015

നള ചരിതം ആട്ടക്കഥ (ഒന്നാം ദിവസം )-ഉണ്ണായി വാരിയർ

ദമയന്തി

(പല്ലവി )

സഖിമാരേ ,നമുക്കു ജനക പാർശ്വേ
ചൊന്നാലല്ലീ കൌതുകം ?

(അനുപല്ലവി )

സകല ഭൂതല ഗത കഥകൾ ചിലർ പറയും
സമയം കഴിപ്പതിനു സദുപായമിതു നല്ലൂ (സഖിമാരേ )

(ചരണം )

സഖിമാർ

പൂക പൂങ്കാവിലെന്നു പുതു മധുവചനെ !
വലിയ നിർബന്ധം തവ വാഴുന്നേരം ഭവനേ
പോവാൻ തന്നെയോ വന്നു പൂർണേന്ദു വദനെ !
കാമിനീ മൌലേ !ചൊൽക കാതര നയനേ !

(പല്ലവി )

സുഖമായ് നമുക്കിന്നിവിടെ നൂനം
തോഴി !ഭൈമി !കാണ്ക നീ

                               ദ്വിജാവതി -ചെമ്പട

(ചരണങ്ങൾ )

ദമയന്തി -
                    ചല ദളി ത്ചങ്കാരം ചെവികളിലങ്കാരം
                    കോകില കൂജിതങ്ങൾ  കൊടിയ കർണ്ണ ശൂലങ്ങൾ
                     കുസുമ സൗരഭം നാസാ കുഹര സര സ്സൈരിഭ -
                    മതി ദു:ഖ കാരണ മിന്നാരാമ സഞ്ചരണം



                   മിന്നൽക്കൊടി യിറങ്ങി മന്നിലെ വരികയോ ?
                   വിധുമണ്ടലമിറങ്ങി ക്ഷിതിയിലെ പോരികയോ ?
                   സ്വർണ്ണ വർണ്ണ മാമന്നം പറന്നിങ്ങു വരികയോ ?
                  കണ്ണുകൾ ക്കിതു നല്ല പീയൂഷ ത്ധരികയോ ?

                                                                         ആഹരി -അടന്ത


(ചരണങ്ങൾ )

                              കണ്ടാലെത്രയും കൌതുകമുണ്ടിതിനെ പ്പണ്ടു
                              കണ്ടില്ലാ ഞാനേവം വിധം കേട്ടുമില്ലാ

                              സ്വർണ വര്ണ മരയന്നം മഞ്ജു നാദമിതു
                              നിർണയ മെനിക്കിണങ്ങു മെന്നു തോന്നും

                              തൊട്ടേനെ ഞാൻ കൈകൾകൊണ്ടു തോഴിമാരേ !കൈക്കൽ
                             കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ

                            ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ :നിങ്ങൾ
                            ദൂരെ നിൽപിൻ എന്നരികിൽ ആരും വേണ്ടാ

                                                                            കല്ല്യാണി -അടന്ത

                            ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നും
                           പ്രതിപദമപി തോന്നുമാറു മന്ദം നടന്നു
                            അത  ബത ദമയന്തീ മാളി മാരോടു വേറാ -
                          മതു പൊഴുതരയന്ന പ്രൌഡ നുചെ സഹാസം



ഹംസം



                             (പല്ലവി )

                            അന്ഗനമാർ മൌലേ !ബാലേ !
                             ആശയെന്തയി തേ ?

                              (അനുപല്ലവി )

                             എങ്ങനെ പിടിക്കുന്നു നീ
                            ഗഗനചാരിയാമെന്നെ ?
                                                                               (അന്ഗനമാർ ...

(ചരണങ്ങൾ )


                           യൗവനം വന്നുദിച്ചിടും ചെറുതായില്ല ചെറുപ്പം
                           അവിവേകമിതു കണ്ടാലറി വുള്ളവർ
                            പരിഹസിക്കും ചിലർ പഴിക്കും
                          വഴി പിഴയ്ക്കും -തവ നിനയ്ക്കുമ്പോൾ (അന്ഗനമാർ ..


                           ബന്ധനം ചെയ്യേണ്ട നീ മാം ,ബന്ധുവത്രേ തവ ഞാൻ
                           സഖിമാരിലധികം വിശ്വസിച്ചീടെന്നെ
                           ജഗൽപതിയും രതിപതിയും
                           തവ കൊതിയുള്ളോരു  പതി വരുമേ !..................(അന്ഗനമാർ

                           നള നഗരേ വാഴുന്നു ഞാൻ നളിനി ജന്മവചസാ
                           നളിന മിഴിമാർക്കെല്ലാം നട പഠിപ്പാൻ
                           മദ ലുളിതം മൃദു ലളിതം
                          ഗുണ മിളിതം -ഇതു കളിയല്ലേ !!(അന്ഗനമാർ .......

കവിത -അടുത്തൂണ്‍ (ആലഞ്ഞാട്ടമ്മ )

പട്ടണമോടിക്കിതച്ചെന്റെ വാതിലിൽ വന്നു
മുട്ടി വാത്സല്യത്തോടെ  കുശലം ചോദിക്കുന്നു

അടുത്തൂണ്‍ പറ്റി സ്വന്തം ഗ്രാമത്തിലൊരു മാസം
മടുപ്പൻ  വൈചിത്ര്യ രാഹിത്യത്തിലുയിർത്തോനേ

ഇച്ചാരു കസേലയിൽ ഭൂതകാലാഹ്ലാദത്തി -
ന്നുച്ചിഷ്ടം നുണച്ചു കൊണ്ടിരിക്കും  പാവത്താനേ

മതിയായില്ലേ നിനക്കേകാന്ത നിദ്രാണത്വം ?
ഗതി മുട്ടിയ ഞാനൊരുത്തരം കണ്ടെത്തുന്നു

മുറ്റത്തു വർഷം തോറും വിടർന്നു വാടാറുള്ള
മുക്കൂറ്റി പ്പൂവിന്നിതളെത്ര യെന്നറിയാതെ

അമ്പത്തൊമ്പതു വർഷം കടന്നുപോയെന്നു ള്ളോ -
രമ്പരപ്പാണീ മുഹൂർത്തത്തി ലെന്നന്തർഭാവം

പറവൂ നിസ്സന്ദേഹമിന്നു ഞാൻ മുക്കൂറ്റിപ്പൂ
കരളിൽ ത്തുടുപ്പോലു മഞ്ചിതളുകള ത്രേ

പിന്നെയും മാസം രണ്ടു നീങ്ങവേ ,സുവിനീത -
മെന്നാത്മ സദനത്തിൽ സുപ്രഭാതത്തോടൊപ്പം

ജീപ്പിൽ വന്നിറങ്ങുന്നു നഗരം വീണ്ടും ,കാതിൽ -
കേൾപ്പൂ ഞാൻ :"ഇപ്പോളെന്തു ചെയ്‌വൂ നീ ജീവാത്മാവേ ?"

മൂന്നു മാസമായല്ലോ ഗ്രാമ ജീവിതത്തിന്റെ
മൂക വേദനയിങ്കൽ നീ മുങ്ങിക്കിടക്കുന്നു !

മടുത്തില്ലയോ നിനക്കേക താനത ?ഞാനോ ,
മനസ്സിൽ പ്പരക്കം പാഞ്ഞൊടുവിൽപ്പറയുന്നു :

മുക്ത കണ്ഠം ഞാനിന്നു ഘോഷിപ്പൂ നിസ്സന്ദേഹം
മുറ്റത്തെ നിലപ്പനപ്പൂവിനാറിതളത്രേ


                          അടുത്തൂണ്‍                                    ആലഞ്ഞാട്ടമ്മ 


പൂന്താനം -ജ്ഞാനപ്പാന

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലർ

മദ മത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ

ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നതിനു ചിലർ

ശാന്തി ചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ

അമ്മയ്ക്കും പുനരച്ഛനും  ഭാര്യയ്ക്കും
ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ

അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽ പോലും കാണുന്നില്ല ചിലർ

സത്തുക്കൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവേ പോലെ ക്രുദ്ധിക്കുന്നു ചിലർ

വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലർ

കാണ്ക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീ വണ്ണം നില്പ്പൂവെന്നും ചിലർ

ബ്രഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവു മെനിക്കൊവ്വായെന്നും ചിലർ

അർഥാശക്ക്‌  വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ

സ്വർണ്ണങ്ങൾ  നവ രത്നങ്ങളെക്കൊണ്ട്
എണ്ണം കൂടാതെ വിൽക്കുന്നതിനു ചിലർ

മത്തേഭം കൊണ്ട് കച്ചവടം ചെയ്തും
ഉത്തമ തുരഗങ്ങളത് കൊണ്ടും

അത്രയുമല്ല ,കപ്പൽ വെപ്പിച്ചിട്ടു -
മെത്ര നേടുന്നതിതർത്ഥം  ശിവ   ശിവ

വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെ കൊതിച്ചെത്ര നശിക്കുന്നു

അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരുകാലം

പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കൈയ്യിലുണ്ടാവുംപോൾ
ആയുതമാകിലാശ്ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു
വേർ വിടാതെ കരേറുന്നു മേൽക്കുമേൽ

സത്തുക്കൾ ചെന്നിരന്നാലായർഥത്തിൽ
സ്വൽപ്പമാത്രം കൊടാ ചില ദുഷ്ടന്മാർ

ചത്തുപോം നേരം വസ്ത്രമതുപോലു -
മെത്തിടാ കൊണ്ടുപോവാനൊരുത്തർക്കും

പശ്ചാത്താപ മൊരെള്ളോളമില്ലാതെ
വിശ്വാസ പാതകത്തെ ക്കരുതുന്നു

വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ !

സത്യമെന്നതു ബ്രഹ്മമതു തന്നെ
സത്യമെന്ന് കരുതുന്നു സത്തുക്കൾ

വിദ്യ കൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നതിനു ചിലർ

കുംകുമത്തിന്റെ വാസമറിയാതെ
കുംകുമം ചുമക്കുമ്പോലെ ഗർദ്ദഭം

                                                ജ്ഞാനപ്പാന 

Monday, June 8, 2015

ഗംഗേ

താനേ പാടിയ രുദ്ര വീണ
താളം പിടിച്ച ഹിമശൈലം
സംഗീത നിർജ്ജരിയായി ഗംഗ
പുണ്യഭൂവിൽ ഒഴുകിയെത്തി
ചന്ടാളനായന്നു ദേവദേവൻ
ശങ്കരൻ തന്നുടെ മുന്നിലെത്തി
ജാതിയില്ലൊരുവനും
മതമില്ലൊരുത്തനും
വർണ്ണ ഭേദങ്ങളുമില്ല
അന്തരാത്മാവിന്നശുദ്ധി ഇല്ല
ജ്ഞാന മിഴി തുറന്നന്നു ശംഭു
ശങ്കരനോടോതിയ തത്വം
നിലനിൽക്കുമാ ഭൂമി
കാശിയിലൂടെ
ഒഴുകുന്ന ഗംഗേ നീ
പവിത്രയല്ലോ
പതിതയായ് മലിനയായ്
മോക്ഷമില്ലാത്ത
മന്ദാകിനിയായ് നീ
മാറരുതേ
സർവ്വം സഹയായ
ഭൂമിദേവിക്കു
പാദ സേവ ചെയ്യും
പ്രകൃതി നീ .....
ഭാഗീരഥി നീ
ഒഴുകിയപ്പോൾ
തീർഥ ജലമായി
നിറുകയിൽ
ഇറ്റിച്ച
കൈകളാൽ ഉദക
ക്രിയ ചെയ്തു
അലറി വിളിച്ചാർത്തു
നടന്നൊരാ അജ്ഞാത
ഭൂതഗണങ്ങൾ
ശാന്തരായി
തപസ്സു ചെയ്യും
തീരഭൂമി ..
സ്നാന ഭൂമി

സർവ്വം സഹയായ
ഭൂമിദേവിക്കു
പാദസേവ ചെയ്യും
പ്രകൃതി നീ ....
സർവ്വം സഹ ..നീയും
സർവ്വം സഹ
ഇടതോരം ചേർന്നു പറ്റിക്കിടക്കുന്ന
പൂണൂലിൻ ധന്യത അല്ലയോ ഈ ജന്മം ?
എത്ര ജന്മങ്ങൾ എടുത്താലും നീ
അണിയുന്ന ദ്വിജത്വത്തിൻ ധന്യത
പൂർണ്ണത ആയി നിറയണമെന്നും ...

ജന്മത്വമേകിയ ശൂദ്രത നീക്കുന്നു
കർമ്മണേ നേടുന്ന വിപ്രാലങ്കാരം
ചണ്ടാളനെ പോലും അന്തണൻ ആക്കുമ്പോൾ
ചണ്ടികാ ചാമുണ്ഡി നാഥനാകുന്നു നീ

ഇന്ദ്രനും ചന്ദ്രനും വണങ്ങുന്ന ധന്യത
ഇമകൾക്കലങ്കാര മേകുന്ന പൂർണ്ണത
ഇന്ദ്രിയാതീത വർത്തിയാം നീ
ഇഹപര ചരാചര രക്ഷകൻ മാത്രം

ശിക്ഷിക്കുവാൻ നിനക്കധികാരമില്ല
രക്ഷിക്കുവാൻ ഉപായമനവധി
താതനാം നീ പരിപാലകൻ
സർവവും രക്ഷിച്ചു പാലിക്കുന്നവൻ

Thursday, June 4, 2015

പാലാഴി മഥനം

പാലാഴി മഥനം കഴിഞ്ഞുവെന്നോ ?
കടകോലായ് കുഴഞ്ഞ
 മന്ഥര ഗിരിയതറിഞ്ഞില്ലേ ? 
കയറായി വലിഞ്ഞു വലഞ്ഞ
വാസുകി  പോലുമറിഞ്ഞില്ലേ ?
ഇളകി മറഞ്ഞ പാൽക്കടൽ പോലും
തളർന്നു മയങ്ങിയതറിഞ്ഞില്ലേ ?
കാളകൂടം ഭുജിച്ചനശ്വര
നീല
കന്ധരനായ
ചന്ദ്ര ശേഖരനറിഞ്ഞില്ലേ ?

ദേവന്മാരെവിടെ ?അസുരന്മാരെവിടെ ?

എന്തിനായ് പാൽക്കടൽ കടഞ്ഞെടുത്തു ?
പറയൂ നീ ഹിമഗിരി നന്ദിനീ കണ്ടുവോ
പാലാഴി മഥനം കണ്‍ കുളിർക്കെ ?
പ്രിയ നാഥൻ തന്റെ കണ്‍0ത്തിൽ വിരൽ ചേർത്തു
വിഷമിറ ങ്ങാതെ തടഞ്ഞ നേരം
ദേവിയും അറിഞ്ഞില്ലേ ,കണ്ടതില്ലേ ?
ഈ പാലാഴി മഥനത്തിൻ കഥകളൊന്നും ?
നാരദ മഹർഷെ അങ്ങ് പോലും
എന്തിനു അന്ധനായ്‌ നോക്കി നിന്നു ?
എവിടെപ്പോയ് ദേവകൾ ?
എവിടെപ്പോയ് അസുരന്മാർ ?
അവർക്കേ ഈ കഥ അറിയുവെന്നോ ?



Wednesday, June 3, 2015

പൂജാരിണി

ആവനാഴിയിൽ അമ്പു തീർന്നോ ?
കാമദേവനെ കാണുന്നില്ല
പൂവമ്പനില്ലാതെ പൂമുഖവാതിലിൽ
പൂജാരിണി അവൾ കാത്തു നിന്നു -പ്രേമ
പൂജാരിണി അവൾ കാത്തുനിന്നു .

ഒരു നിഴലെങ്ങാനുമനങ്ങിയെന്നാൽ
ചഞ്ചല മിഴികളിൽ ഭയമിഴയും
ജാലക വിരിപ്പിൻ ഞൊറികളടുക്കി
നിലവിളക്കിൻ തിരി താഴ്ത്തി വെക്കും .

കാളുന്ന വയറിൻ വിശപ്പറിഞ്ഞ
ഭിക്ഷാം ദേഹികൾ തപസ്സിരിക്കും
മഞ്ഞുമലയിലെ തീർഥ ജലത്തിൽ
നീരാടി ഉണർന്നൊരു തപസ്വിനി നീ ..
പൂജക്കെടുക്കാത്ത പൂക്കളിറുത്തു
അർച്ചന നടത്തുന്ന പൂജാരിണി ................................

നളനും ദമയന്തിയും

ദേഹണ്ണ പുരയിലെ ചൂടിൽ വിയർത്ത
വിഷം തീണ്ടി കറു കറെ കറുത്തുപോയ
കോമള ഗാത്രൻ ,സുന്ദര വദനൻ
പാചക കലയിലെ നള പാകം .

കാനന മദ്ധ്യത്തിൽ കാന്തനെ കാണാതെ
വിരഹിണി ഭൈമിയലഞ്ഞ നേരം
ഉടലിലെയുടയാട മുള്ളുകളിൽ കോർത്തു
നഗ്നാങ്കി യായി മറഞ്ഞിരുന്നു ..

സ്വർണ്ണ ശോഭയെഴും ദേഹ കാന്തി കണ്ടു
വിഴുങ്ങുവാനൊരു സർപ്പമടുത്തണഞ്ഞു
അലറി വിളിച്ചാർത്തു കരഞ്ഞത് കേട്ടു
വില്ലുമായൊരു വേടൻ ഓടിയെത്തി

വേട ശരമേറ്റു നാഗം പിടഞ്ഞു വീണു
സുന്ദരി ലജ്ജയിൽ കുളിച്ചു നിന്നു
കാണുവാൻ മോഹമറിയിച്ചു വേടൻ
മറ നീക്കി തെളിയുവാൻ കാത്തു നിന്നു

ഉടയാട ഇല്ലെന്നറിയിച്ച നേരം
സ്വർണ്ണ നൂൽ പാകിയ പട്ടുടയാടകൾ
ദശമല്ലൊരു ശതം നൽകാമെന്നായ്
കൂടെ സർവ്വാഭരണ വിഭൂഷകളും

ഹേമാങ്കിക്കണിയുവാൻ ഹേമത്തിൽ കൊരുത്ത
പൂത്താലി നല്കാംഎന്നായി വേടൻ
പ്രണയ വിവശിനി ,വിരഹിണി ,ദമയന്തി
പതിവൃതാ രത്നത്തിൻ ശാപമേറ്റു
ഒരു കൈക്കുമ്പിൾ വിഭൂതിയായ് മാറി വേടൻ ...



Tuesday, June 2, 2015

ദേവ ഗാന്ധാരമോ ശിവ രഞ്ജിനി യോ
ഖര ഹര പ്രിയയോ ,ഭൂപാളമോ
മോഹനമോ അതോ കല്ല്യാണി യോ
ഏതു രാഗത്തിൽ പാടണം ഞാൻ ?

വസന്തങ്ങൾ വിരുന്നിനെത്തും
മലർവാടിയിൽ
ഒരു മുല്ല മാത്രമെന്തേ തപസ്സിരിപ്പൂ ?
അജ്ഞാത വീണയിൽ ഉയരുന്ന ഗാനങ്ങൾ
ശ്രവിച്ചു വസന്തവും തരിച്ചു നിന്നോ ?


എവിടെയോ കിലുങ്ങിയ പാദസരത്തിന്റെ
ധ്വനികളുമായെത്തും കാറ്റത്തു നീ
പുഞ്ചിരി പൂക്കൾ ഒളിപ്പിച്ചു ഏതോ
വിജനതയിൽ മറഞ്ഞിരുന്നോ ?

നീ ആരാകിലുമെന്റെ സ്വപ്നത്തിലായിരം
വർണ്ണങ്ങൾ നിറച്ചു ഞാൻ ധന്യയായി
അന്ധയായന്നു വീഥിയിൽ അലഞ്ഞൊരീ
ഏകാന്ത ഗായികയെ തേടിവന്നു ..
ആതുര സേവനത്തിനു  മറഞ്ഞിരുന്നു ..

ആവണി പുലരിയിൽ ആയിരം സൂര്യന്മാർ
ഒന്നിച്ചുദിച്ച പോൽ നീ വിടർന്നു
ഒരു തരി വെട്ടമെൻ കണ്‍കളിൽ വീണു
പലവുരു മനമിതിൽ നന്ദി ചൊല്ലി

പത്മാഭിലാഷങ്ങൾ പൂത്തുനിന്ന
പഞ്ചേന്ദ്രിയങ്ങളെ മറന്നു പോയി
ഒരു മാത്ര ഞാനൊന്നോർത്തിടട്ടെ
ഈ ഏകാന്ത തപസ്സിൽ നിന്നുണർന്നിടട്ടെ  ?//?


Friday, May 29, 2015

കാവ്യ ചന്ദ്രിക  നൂപുരമണിയും 
ഗാന ശലാഖകൾ അല ഞൊറി യും 
മന്ദാര പുഷ്പങ്ങൾ സ്നേഹഗീതമായ്
മലയാള മണ്ണിൽ വിടരുമ്പോൾ ..

കണ്ണുകളാൽ ഒരു  കഥ  എഴുതാൻ
കർണ്ണികാര പൂ വിടരും
ഭാവന  പൂക്കുന്ന മനസ്സുകളിൽ
പനിനീർ കംബളം ചേല  ചുറ്റും

ചിരിക്കാൻ മറന്നൊരാ ചുണ്ടുകളിൽ
പുഞ്ചിരി മലരുകൾ വിടരുമ്പോൾ
വിധിയുടെ കൈകളാൽ വേട്ടയാടിയ
ബലി മൃഗ ങ്ങൾ ക്കതു  തീർഥ മാകും 
കണ്ണിൽ  കത്തുന്ന  പ്രണയമില്ല
മനസ്സിൽ  മർത്യ  ദാഹമില്ല
അനുരാഗ നാടക വേഷങ്ങൾ  മാത്രം
ആടുന്ന നീയൊരു വിസ്മയ താരം  ....
കല്ലാക്കി  മാറ്റിയ മാനസത്തിൻ
വാതിൽ  തുറ ന്നൊഴുക്കുകില്ലെ
മറവി  തൻ  ആഴത്തിൽ  മയങ്ങുന്ന  ഏതോ
മധുര  സ്മരണ  തൻ പൂന്തോണികൾ
മൌനങ്ങളാൽ  നമ്മൾ  തീർത്തൊരീ വാത്മീകം
എന്നിനി എന്നിനി  തകർന്നു  വീഴും ?
കുരിശുകൾ  ചുമന്നു  കാൽവരി  കേറുന്ന
മുറിവേറ്റ  ഹൃദയങ്ങൾ ആര് കാണും ?
ഉണരുന്ന  ചിന്തകളെ  അതിവേഗമുറക്കി
ഉണരാതെ ഉണരുന്ന പ്രഭാതങ്ങൾ
തളർന്നു  വീഴുന്ന  പാന്ഥർ ക്കായൊരു
സ്നേഹഗീതം ഉയരുകില്ലേ ?



Saturday, May 16, 2015

മനസ്സ് ശാന്തമായ പുഴ പോലെ ഒഴുകുകയാണ് .കണ്ണാടി തെളിവെള്ളത്തിൽ ഓർമ്മകൾ മാത്രം ..ഒരുപിടി പഴയ ഓർമ്മകൾ .നല്ല കുറെ ഓർമ്മകൾ ...അവിടെ ദൈവമില്ല ,മാലാഖയില്ല ,വെളിച്ചമില്ല ,മെഴുകുതിരികൾ ഇല്ല ,മഴ ഇല്ല ,കുട ഇല്ല ,നിറമുള്ള ഉടുപ്പുകൾ ഇല്ല ,പ്രായമില്ല ,പിണക്കമില്ല ,ഇണങ്ങിയാൽ പിണങ്ങുകയും പിണങ്ങിയാൽ ഇണങ്ങുകയും ചെയ്തിരുന്ന കുട്ടിക്കാലം .പൂമ്പാറ്റകളെ പോലെ പാറി നടന്ന നിഷ്കളങ്കതയുടെ തൊങ്ങലുകൾ ഇളകുന്ന ഉടുപ്പുകൾ ഇട്ട കുസൃതിക്കുട്ടികൾ .സ്വാർത്ഥതയുടെ  ദുർമോഹങ്ങൾ ഇല്ല ,അസ്വസ്ഥതയില്ല ,അധികാര ഭ്രമമില്ല ,ആക്രാന്തമില്ല ,കിട്ടുന്ന മിട്ടായി കൃത്യമായി പങ്കുവെച്ചു തൊടിയിൽ  ഓടി നടന്ന കാലം .ധൈര്യമായി സുഹൃത്തിനെ നോക്കി പോടാ കുരങ്ങാ  എന്നോ പോടീ കുരങ്ങീ എന്നോ വിളിക്കാമായിരുന്ന  കാലം .ആ കാലത്തിന്റെ മാധുര്യത്തോളം  വരില്ല ഒരു മോഹങ്ങൾക്കും മധുരം ....ഇങ്ങനെ കുറച്ചു കാലം തന്ന ദൈവത്തിനും കൂട്ടുകാർക്കും നന്ദി...നന്ദി ..നന്ദി ..........

Monday, May 11, 2015

വെളിച്ചം ദുഃഖം തന്നെ

കാലചക്രങ്ങൾ  മുന്നോട്ടുരുളുംബോൾ ഞാൻ മാത്രം പിന്നിലെക്കുരുളുകയാണ് ..ഒടുവിൽ തുടങ്ങിയിടത്തു തന്നെ അവസാനവും ..അപ്പോഴാണ്‌ നഷ്ടപ്പെട്ട ഇന്നലെകളുടെ സൌഭാഗ്യങ്ങളെ കൂടുതൽ മനസ്സിനോട് ചേർത്തു നിർത്താനാവുക ..അവയിൽ പ്രിയപ്പെട്ടവ ബാല്യവും ,ബാല്യ മനസ്സിൽ പതിഞ്ഞ നന്മയുടെ സ്നേഹത്തിന്റെ കിരണങ്ങളും ....ഓർമ്മകളുടെ ചെപ്പിൽ ഇഷ്ടമില്ലാത്തവയെ ഡിലീറ്റ് ചെയ്തു ഇഷ്ടമുള്ളവയെ സെർവ് ചെയ്തു സൂക്ഷിക്കുന്നതിനാൽ മറവി ഒരനുഗ്രഹമാണ്‌ ...മറവി ഇല്ലായിരുന്നു എങ്കിൽ ഒരു പ്രതികാര ദുർഗയായി മനസ്സ് മാറുമായിരുന്നു ..നിസ്സാര കാര്യങ്ങൾക്കു പോലും വാശി പിടിക്കുന്ന ഒരു നവയുഗ അവതാരം ...അവിടെ നിന്നും തെന്നി മാറിയപ്പോൾ എനിക്ക് സ്വന്തമായതും നഷ്ടമായതും എന്നെ തന്നെയാണ് ..

ബന്ധങ്ങളുടെ കെട്ടുപാടുകളിൽ വിശുദ്ധി ഉണ്ടായിരുന്ന ഒരു കാലം ..ഇന്ന് പലർക്കും ഇത് കേൾക്കുമ്പോൾ നെറ്റി ചുളിയാം ...ഇന്നും ബന്ധങ്ങളിൽ ഊഷ്മളത ഇല്ലേ എന്ന് സംശയം പ്രകടിപ്പിക്കാം ...ആരോഗ്യവും ,സമ്പത്തും ,താൻ പോരിമയുമുള്ള ഒരാൾക്ക്‌ ഈ പറയുന്നത് മനസ്സിലാവണമെന്നില്ല ...
ഇരുപത്തഞ്ചു പൈസയുടെ ഒരു ഇല്ലണ്ട് കാർഡ് തപാലിൽ വരുമ്പോൾ പോസ്റ്റ്‌ മാന്റെ കൈയിൽ നിന്നും സന്തോഷത്തോടെ വാങ്ങി കുടുംബാന്ഗങ്ങളെ മുഴുവൻ വായിപ്പിച്ചു കേൾപ്പിച്ചു, അങ്ങനെ തപാലിൽ വരുന്ന ഒരു കാർഡ് പോലും കളയാതെ വളഞ്ഞ കമ്പിയിൽ കോർത്തിട്ടു ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന കാലം ..ബന്ധുവിന്റെയോ ,സുഹൃത്തിന്റെയോ ഒരു എഴുത്ത് പോലും അന്നൊക്കെ കീറില്ലായിരുന്നു ആരും ..അങ്ങനെ നൂറു കണക്കിന് എഴുത്തുകളും കാർഡുകളും കൊരുത്തിട്ട ഒരു കമ്പി പല വീടുകളുടെയും ഉത്തരത്തിൽ ഊഞ്ഞാലാടി ...ഇരുപത്തഞ്ചു പൈസ ആയിരുന്നില്ല അങ്ങനെ വരുന്ന എഴുത്തിന്റെ വില ....

ആ ഓർമ്മകളിൽ ഇന്ന് ഞാൻ എന്നെ തിരയുകയാണ് ...അവിടെ ഞാൻ കണ്ടെത്തിയതും എന്നെ മാത്രം ...എന്നെപോലെ ഓർമ്മകൾ തപ്പി നടക്കുന്ന മുഖമറിയാത്ത ഒരുപാട് പേരുണ്ടാകാം ..എനിക്കിനി ഭാവനയുടെ ചിറകുകൾ ആവശ്യമില്ല ..ഓർമ്മകളുടെ തീരത്ത്‌ തപസ്സിരിക്കുന്ന പഴയ ഒരു കൊച്ചു കുട്ടി ..വളർച്ച  മുരടിച്ച ,ബുദ്ധി മുരടിച്ച കാലത്തിന്റെ കണക്കു പുസ്തകത്തിൽ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും ഒടുവിൽ വെട്ടി കളഞ്ഞ ഒരു തിരുത്ത് .....